Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooperative Bank

Idukki

വണ്ടൻമേട് സഹകരണബാങ്കിൽ അഴിമതിയെന്ന് കോൺഗ്രസ്

കട്ടപ്പന: വണ്ടൻമേട് സർവീസ് സഹകരണബാങ്കിൽ അഴിമതിയെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ബാങ്കിന്‍റെ കീഴിലുള്ള പുറ്റടി നീതി മെഡിക്കൽ സ്റ്റോറിൽ 13 ലക്ഷത്തിന്‍റെ തിരുമറി നടന്നത് കണ്ടെത്തി പണം തിരിച്ചടപ്പിച്ചിരുന്നു. ഇപ്പോൾ വീണ്ടും സ്റ്റോക്കിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഒരു ജീവനക്കാരിയെ സസ്പെൻസ് ചെയ്തു.

എആർ ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥർ കഴിഞ്ഞ മൂന്നുദിവസമായി മെഡിക്കൽ സ്റ്റോറിൽ സ്റ്റോക്ക് പരിശോധന നടത്തുകയാണ്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ മറവിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും കുടുംബവും എടുത്തിട്ടുള്ള 30 ലക്ഷത്തിന്‍റെ വായ്പത്തുക 17 ലക്ഷം രൂപയാക്കി കുറച്ച് ക്ലോസ് ചെയ്യിപ്പിച്ചു. പാർട്ടി സഹചാരികളുടെയും ഭരണസമിതിയുടെ അഭ്യുദയകാംക്ഷകളുടെയും ലോണുകൾ ചുരുങ്ങിയ രീതിയിൽ ക്ലോസ് ചെയ്യാൻ സഹായിച്ച് ബാങ്കിന് വൻ നഷ്ടമുണ്ടാക്കി.

കൂടാതെ, ബാങ്കിന്‍റെ ക്ലാസിഫിക്കേഷൻ ഇപ്പോൾ അഞ്ചാണ്. നിലവിൽ ബാങ്കിൽ ഏഴു സ്റ്റാഫ് മാത്രമേ പാടുള്ളൂവെങ്കിലും 14 സ്റ്റാഫിനെ ബാങ്ക് സംരക്ഷിച്ചു വരികയാണ്. ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോർട്ട്‌ അനുസരിച്ച് ബാങ്ക് ഇപ്പോൾ എട്ടു കോടി രൂപ നഷ്ടത്തിലാണ്. കേരള ബാങ്ക് വഴി നബാർഡിൽനിന്ന് എടുത്തിട്ടുള്ള കാർഷികവായ്പ വക മാറ്റി ചെലവാക്കിയിരിക്കുകയാണ്. ബാങ്കിൽ ഇപ്പോഴുള്ള അംഗങ്ങൾക്ക് നൽകിയിട്ടുള്ള വായ്പ 17 കോടി രൂപയും കേരള ബാങ്കിൽനിന്ന് എടുത്തിട്ടുള്ള വായ്പ 19 കോടി രൂപയുമാണ്.

കൂടാതെ അംഗങ്ങളുടെ നിക്ഷേപം ഏഴു കോടിയും നൽകാനുണ്ട്. ബാങ്കിലെ നിലവിലുള്ള 13 ബോർഡ് അംഗങ്ങളിൽ ഒരാൾ കഴിഞ്ഞ പത്തുവർഷത്തോളമായി ബാങ്കിലെ കുടിശികക്കാരാനാണെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോബിൻസ് പാനേസ്, ഐഎൻ‌ടിയുസി ജില്ലാ പ്രസിഡന്‍റ് രാജാ മാട്ടുക്കാരൻ, ഡിസിസി അംഗം കെ.പി. സുദർശനൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബൻ പാന്തേ, ഗ്രാമപഞ്ചായത്ത് മെംബർ ടോണി മക്കോറ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.

Kerala

സഹകരണ ബാങ്ക് ജീവനക്കാര‌ൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാസർഗോഡ്: സഹകരണ ബാങ്ക് ജീവനക്കാര‌നെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊടവലം പട്ടർ കണ്ടത്തെ എം. നിധീഷ് (35) ആണ് മരിച്ചത്. കുശാൽ നഗർ പത്തായ പുരയ്‌ക്ക് സമീപമാണ് നിധീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പുല്ലൂർ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് നിധീഷിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ നിന്നും ഏറെ അകലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലം. യുവാവിന്‍റെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

District News

നേമം സഹ. ബാങ്ക് നിക്ഷേപകരുടെ വോട്ടുകൾ നിർണായകമായി മാറി

നേമം : സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തി വഞ്ചിതരായവരുടെ കണ്ണുനീർ നഗരസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായി നേമം സഹകരണ ബാങ്ക് നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാൻ.


96 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പിൽ പല ഉന്നതർക്കും പങ്കുണ്ട്. കേസ് ക്രൈം ബ്രാഞ്ചും ഇപ്പോൾ ഇഡിയും അന്വേഷിച്ചു വരുന്നു. കാൻസർ രോഗികൾ ഹൈക്കോടതിയെ സമീപ്പിച്ച് ചികിത്സയ്ക്ക് ആവശ്യമായ തുക തിരികെ നൽകണമെന്നു ‍ഉത്തരവിട്ടെങ്കിലും അതു നൽകാൻ സഹകരണ വകുപ്പ് തയാറാകുന്നില്ല. പ്രായമായ പെൺമക്കളുടെ വിവാഹം നടത്താൻ സ്വരൂപിച്ച കാശു തിരികെ കിട്ടാതെ മാതാപിതാക്കൾ ധർമസങ്കടത്തിലായി. പല പെൺകുട്ടികളുടെയും വിവാഹം മുടങ്ങി.


നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരന്‍റി എന്ന ബോർഡ് കണ്ടാണു പലരും സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചത്. സർക്കാർ ഇപ്പോൾ കൈമലർത്തുന്ന സ്ഥിതിയാണ്.


നിക്ഷേപകർ പെരുവഴിയിലാണെങ്കിലും നിക്ഷേപകരുടെ കാശുകൊണ്ടു പണിത ജഗതിയിലെ സഹകരണ ആസ്ഥാന മന്ദിരം കണ്ടാൽ ഞെട്ടിപോകും. അത്രയ്ക്ക് വലുതാണ്.ആയിരകണക്കിന് ഉദ്യോഗസ്ഥരും. നിക്ഷേപകരുടെ ആശങ്ക കേൾക്കുവാൻ തയാറാകാത്ത സഹകരണ വകുപ്പ് സർക്കാരിന് ബാധ്യത മാത്രമായി മാറിയിരിക്കുകയാണ്. നിക്ഷേപകർക്ക് യാതൊരു ഫലവും ഇല്ല. നേമത്തെ നിക്ഷേപകരുടെ പ്രതിഷേധം കനത്തതോടെ മന്ത്രി വി. ശിവൻകുട്ടി നിക്ഷേപ കൂട്ടായ്മ ഭാരവാഹികളെ ചർച്ചക്ക് വിളിച്ചിരുന്നു.


താത്കാലിക ആശ്വാസമായി ഓരോ നിക്ഷേപകർക്കും കുറച്ചെങ്കിലും തുക ഉടനെ വിതരണമം ചെയ്തില്ലെങ്കിൽ സമരം വീണ്ടും ശക്തമാക്കാൻ തീരുമാനിച്ചതായും നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാനും കൺവീനർ കൈമനം സുരേഷും പറഞ്ഞു.

Latest News

Corehub Up